بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ
അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
مَآ أَغْنَىٰ عَنْهُ مَالُهُۥ وَمَا كَسَبَ
അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ
തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്.
وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ
വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ
അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.