بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
قُلْ أَعُوذُ بِرَبِّ ٱلنَّاسِ
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
مَلِكِ ٱلنَّاسِ
മനുഷ്യരുടെ രാജാവിനോട്‌.
إِلَٰهِ ٱلنَّاسِ
മനുഷ്യരുടെ ദൈവത്തോട്‌.
مِن شَرِّ ٱلْوَسْوَاسِ ٱلْخَنَّاسِ
ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ
മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
مِنَ ٱلْجِنَّةِ وَٱلنَّاسِ
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.